കേരളം

തമിഴ്നാട്ടിൽ കോവിഡ് ബാധിതരെ പരിശോധിച്ച ഡോക്ടർ കേരളത്തിലെത്തി ; സംസ്ഥാനത്തേക്ക് കടന്നത് പൊലീസിനെ കബളിപ്പിച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തമിഴ്നാട്ടിലെ മെഡിക്കൽ കോളജിൽ കോവിഡ് രോ​ഗികളെ പരിശോധിച്ചിരുന്ന ഡോക്ടർ കേരളത്തിലെത്തി. പൊലീസിന്റെ കണ്ണുവെട്ടാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. തമിഴ്നാട്ടിലെ ആശാരിപള്ളം മെഡിക്കല്‍ കോളജിൽ കോവിഡ് രോഗികളെ പരിശോധിച്ച ഡോക്ടറാണ്  നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയത്.

സംസ്ഥാന അതിർ‌ത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിൽ ഡോക്ടർ എത്തിയപ്പോഴാണ് ഇവർ കള്ളം പറഞ്ഞതാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.

തുടർന്ന് പൊലീസും റവന്യൂ സംഘവും എത്തി ഡോക്ടറെ ക്വാറന്റീനിലാക്കി. കോവിഡ് നിയന്ത്രണം ലംഘിച്ച ഡോക്ടർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയം ഉയർന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ