കേരളം

തൊടുപുഴയില്‍ നിന്ന് പൈനാവിലേക്ക് രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി സര്‍വീസ് വേണം; ഡിടിഒയോട് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് ഇടുക്കി പൈനാവിലെ ജില്ലാ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച രാവിലെ മുതല്‍ രാവിലെയും വൈകുന്നേരുനും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡിടിഒയ്ക്ക് കത്തുനല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമെ യാത്രയ്ക്ക അനുവാദം ഉണ്ടാകുകയുള്ളു.

ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ വാഹന പരിശോധന ശക്തമാക്കാനും കലക്ടര്‍ ഉത്തരവിട്ടു. തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ഇരട്ട അക്ക വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ. ഞായര്‍ ബാധകമല്ല. വാഹനങ്ങളില്‍ കോവിഡ് ചട്ടപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയിരിക്കണം.

അവശ്യ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ബാധകമല്ല. അതേപോലെ ഇളവുകളുടെ പരിധിയില്‍ വരുന്ന നിര്‍മാണരംഗത്തെ ആവശ്യത്തിനായി ഓടുന്ന വാഹനങ്ങളെയും ചരക്കു വാഹനങ്ങളെയും ഒഴിവാക്കി. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വനിതകള്‍, ഒറ്റയ്‌ക്കോ ആശ്രിതര്‍ക്കൊപ്പമോ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാര്‍, വനിതകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കും നിയന്ത്രണം ബാധകമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി