കേരളം

കൊല്ലത്തെ ബ്യൂട്ടീഷ്യനെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തി ?; പൊലീസിന് നിർണായക തെളിവ് ലഭിച്ചു, ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലത്തുനിന്ന്‌ കാണാതായ തൃക്കോവിൽവട്ടം സ്വദേശിനിയെ കൊലപ്പെടുത്തിയതായി സൂചന. തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന് സൂചന ലഭിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.

കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനർ ആയ യുവതി കഴിഞ്ഞ മാർച്ച് 17-ന് ആലപ്പുഴയിൽ ഭർത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തിൽ നിന്ന്‌ പോയി. രണ്ടുദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച നിർണായക കണ്ടെത്തൽ നടത്തിയത്. സംഭവത്തിൽ പാലക്കാട്ട്‌ വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായതായാണ് സൂചന. യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന്‌ ഉന്നത പൊലീസ് സംഘം പാലക്കാട്ടേക്ക്‌ തിരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്