കേരളം

രണ്ടുവയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 56 ആയി; തിരച്ചിൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരു കുട്ടിയെ മൃതദേഹം കൂടി കണ്ടെടുത്തു.  സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടുവയസ്സുകാരി തനുഷ്‌കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

സിമന്റ്പാലം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

കഴിഞ്ഞ നാല് ദിവസത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് പെട്ടിമുടിയാറിന്റെ തീരത്ത് നിന്നും,  കൽക്കെട്ടുകൾക്ക്  ഇടയിൽ നിന്നുമാണ്. പെട്ടിമുടിയാറിലൂടെ കൂടുതൽ മൃതദേഹങ്ങൾ ഒഴുകി പോയേക്കാം എന്ന നിഗമനത്തിൽ ആണ് അതി സാഹസികമായി തിരച്ചിൽ ഇവിടേക്ക് കേന്ദ്രീകരിച്ചത്. 

പെട്ടിമുടിയാറിൽ 4 കിലോമീറ്റർ താഴെ ഗ്രെവൽ ബാങ്കിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉരുൾപൊട്ടി തകർന്ന പെട്ടിമുടിയിലെ മൂന്നേക്കർ ജനവാസമേഖലയിൽ വീണ്ടും മണ്ണ് നീക്കം ചെയ്തുകൊണ്ടുള്ള  പരിശോധനയും നടത്തും. ഇന്നലെ പത്തു മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ  മൃതദേഹങ്ങൾ ഒന്നും  കണ്ടെത്തിയിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ