കേരളം

പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്ക്, അച്ഛൻ മകനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണി(20)നെയാണ് അച്ഛൻ പേരകത്തനാടി സജി(53) കുത്തിക്കൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയും ഷാരോണിനെ ആക്രമിക്കുകയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സജിയെ പയ്യാവൂർ പോലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മക്കളുമായുണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതാണ്‌ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് വഴക്കുണ്ടാക്കി. ഇതിനിടയിൽ കൈയിൽ കരുതിയ കത്തിയുപയോഗിച്ച് ഷാരോണിനെ കുത്തുകയായിരുന്നു. ഷാരോണിനെ നാട്ടുകാർ ചേർന്ന് പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍