കേരളം

ബുറേവി വീണ്ടും ദുര്‍ബലമായി, കേരളത്തില്‍ എത്തില്ല; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

ന്യൂനമര്‍ദം ഇപ്പോഴും രാമനാഥപുരം തീരത്തോടു ചേര്‍ന്ന് തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഇതു കൂടുതല്‍ ദുര്‍ബലമാവുമെന്നാണ് വിലയിരുത്തല്‍. തീരത്ത് എത്തുമ്പോള്‍ 50-60 കിലോമീറ്റര്‍ വേഗത്തിലേക്കു ചുരുങ്ങുമെന്നാണ് കരുതുന്നത്.

ബുറേവിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരത്തും കൊല്ലത്തും നാളെയും യെല്ലോ അലര്‍ട്ട്. ആലപ്പുഴയിലും പാലക്കാടും നാളെ യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് നാളെ ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു.

തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയെന്നു കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകലില്‍ കാറ്റ് 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ