കേരളം

വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളി, 45-കാരി തലയിടിച്ച് വീണു; ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളിയ 45-കാരി തലയിടിച്ച് വീണ് മരിച്ചു.  വെമ്പായം ചിറത്തലയ്ക്കൽ സ്വദേശി ഇന്ദിര ആണ് മരിച്ചത്. ഇന്ദിരയുടെ മകളുടെ ഭർത്താവ് വെഞ്ഞാറംമൂട് സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

സുനിലും ഇന്ദിരയുടെ മകൾ നീതുവും ഒരു വർഷത്തോളമായി വേർപിരിഞ്ഞാണ് താമസം. ഇന്ദിരയ്ക്കൊപ്പമാണ് നീതുവും ഇവരുടെ രണ്ട് കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളെ കാണാൻ സുനിൽ പതിവായി ഇവിടെ എത്താറുണ്ട്. രണ്ടാഴ്ച മുമ്പ് സുനിൽ കുട്ടികളെ ഇവിടെനിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ഇന്ന് വൈകുന്നേരത്തോടെ കുട്ടികൾക്ക് സുഖമില്ലെന്നും നീതുവിനെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് സുനിൽ എത്തി. സുനിലും നീതുവിന്റെ സഹോദരൻ നീതിഷുമായി തർക്കമുണ്ടായി. ഇതിനിടെ സുനിൽ ഇന്ദിരയെ പിടിച്ചു തള്ളി. 

തലയിടിച്ച് വീണ ഇന്ദിരയെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്