കേരളം

പെണ്‍കുട്ടിയെ ബെഡ് റൂമില്‍ പൂട്ടിയിട്ട ശേഷം മോഷണം; പത്തുപവനും പണവും കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. മുണ്ടക്കയത്തെ തുഴവഞ്ചേരിയില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് പത്തുപവന്റെ ആഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്.  വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം.

രോഗബാധയെ തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണനെ പരിചരിക്കാനായി ഭാര്യയും മകന്‍ രഞ്ജിത്തും പോയതിനാല്‍ മകള്‍ രമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രാത്രിയില്‍ അടുക്കള വാതില്‍ തള്ളിതുറന്നാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്. രമ്യ കിടന്നുറങ്ങിയിരുന്ന മുറി പുറത്തു നിന്ന് പൂട്ടിയ മോഷ്ടാവ് സമീപത്തെ മുറിയിലെ അലമാരയും മേശയും നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മാല, വള, മോതിരം ഉള്‍പ്പെടെ നഷ്ടപ്പെട്ടു.

പഴ്‌സിലുണ്ടായിരുന്ന 2700 രൂപയും മോഷ്ടാവ് കവര്‍ന്നു. പുലര്‍ച്ചെ രമ്യ ശബ്ദം കേട്ട് ഉണര്‍ന്നു. മുറി പൂട്ടിയത് അറിഞ്ഞതോടെ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. അയല്‍വാസികളെത്തിയാണ് രമ്യയെ മുറി തുറന്ന് പുറത്തിറക്കിയത്. രമ്യയുടെ മൊഴിയെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു