കേരളം

പബ്ബും ബ്രൂവറിയുമില്ല, ഡ്രൈഡേയില്‍ മാറ്റമില്ല  ; ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടും ; മദ്യനയത്തിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഡ്രൈഡേയില്‍ മാറ്റമില്ല. പബ്ബുകളും ബ്രൂവറികളും തല്‍ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും, ഡിസ്റ്റിലറികളില്‍ നിന്ന് ടൈ അപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്നും, ജനവികാരം എതിരാക്കേണ്ടെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലാകും ലേലം. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. രണ്ടുലക്ഷം രൂപ ഫീസ് ഈടാക്കുന്നതാണ് എടുത്തുകളഞ്ഞത്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭ പരിഗണിച്ചത്. സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മൈക്രോ ബ്രൂവറികളും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറ്റില്‍ ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനരോഷം ഉയര്‍ത്തുന്ന നടപടി വേണ്ടെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതോടെയാണ് പബ്ബുകള്‍ അടക്കം മദ്യനയത്തില്‍ കാര്യമായ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി