കേരളം

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി; കൈകാലുകള്‍ കെട്ടിയ നിലയില്‍, പൊലീസ് കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുളള പശുവിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ശവശരീരം കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു.മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കേസ് എടുത്തു. 

 ഈ മാസം അഞ്ചാം തീയതി മുതലാണ് പശുവിനെ കാണാതായത്. രണ്ടുദിവസം നീണ്ട തെരച്ചലിന് ഒടുവിലാണ്  കൈകാലുകള്‍ കെട്ടിയ നിലയില്‍ പശു ചത്തു കിടക്കുന്നതായി കണ്ടെത്തിയത്. സമീപവാസി പശുവിനെ അഴിച്ചുകൊണ്ടുപോകുന്നതായി കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഉടമസ്ഥന്റെ പരാതി. സമീപത്തുളള വീടുകളിലെ പശുക്കളെയും സമാനമായി പീഡനത്തിന് ഇരയാക്കിയതായി നാട്ടുകാര്‍ പറയുന്നു. 

പരാതിയില്‍ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടുപോകാനുളള തീരുമാനത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു