കേരളം

കാറിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം ; ഭാര്യയുടെയും രണ്ടുവയസ്സുള്ള മകന്റെയും മുന്നിൽ വെച്ച് യുവാവ് കുത്തേറ്റുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുണ്ടക്കയം: കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ഭാര്യയുടെയും രണ്ടുവയസ്സുള്ള മകന്റെയും മുന്നിൽ വെച്ചായിരുന്നു സംഭവം.  മുണ്ടക്കയം ബൈപാസ് റോഡിൽ, പടിവാതുക്കൽ ആദർശ് (32) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച അർധരാത്രിയിൽ കരിനിലത്തായിരുന്നു സംഭവം. കേസിൽ ആദർശിന്റെ പരിചയക്കാരൻ കരിനിലം പുതുപറമ്പിൽ ജയനെ (43) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മറ്റുരണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ഭാര്യ ഹണിയോടും മകൻ ആദിയോടുമൊപ്പം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴി കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പുത്തൻചന്തയ്ക്ക് സമീപം വെച്ച് ആദർശിന്റെ വാഹനം ജയന്റെ വാഹനത്തെ മറികടന്നു. കുറച്ചുദൂരം മാറ്റി വാഹനം നിർത്തിയ ജയനും പിന്നാലെയെത്തിയ ആദർശും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിനുശേഷം ഇരുകൂട്ടരും മടങ്ങി.

അർധരാത്രിയോടെ തിരികെയെത്തിയ ആദർശുമായി ജയന്റെ വീടിനുസമീപം കരിനിലം റോഡിൽ വീണ്ടും കയ്യാങ്കളിയുണ്ടായി. തുടർന്ന്, പ്രതികൾ ആദർശിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്