കേരളം

മുളവുകാട് വഞ്ചി അപകടം: അഭിഭാഷകന്റെ മൃതദേഹവും കണ്ടെത്തി, മരണസംഖ്യ രണ്ടായി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മുളവുകാട് വഞ്ചി മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ആലുവ സ്വദേശി സഞ്ജയ്‌യുടെയും അഭിഭാഷകന്‍ ശ്യാമിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. 

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വള്ളം അപകടത്തില്‍പ്പെടുന്നത്. മൂന്നുപേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ ഇന്നലെ തന്നെ രക്ഷപ്പെടുത്തി. തെരച്ചിലിനിടെ സഞ്ജയ്‌യുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. തുടര്‍ന്നാണ് ബന്ധുവായ ശ്യാമിന്റെ മൃതദേഹവും കണ്ടെടുത്തത്. 

സിസിലി ജട്ടിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൈനക്കുടി തുരുത്തിലേക്ക് പോയതായിരുന്നു സംഘം. ഇവിടെ വച്ച് മത്സ്യബന്ധനത്തിനിടെയാണ് അപകടം ഉണ്ടായത്. രാത്രി പന്ത്രണ്ട് മണിയോടെ ഫയര്‍ഫോഴ്‌സും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയങ്കിലും മറ്റുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ 8 മണിയോടെയാണ് സഞ്ജയ്‌യുടെ മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ