കേരളം

ജീവനക്കാരിക്ക് കോവിഡ്; സ്വർണ്ണക്കടത്ത് കേസുകൾ പരി​ഗണിക്കുന്ന കോടതി അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോടതി താൽക്കാലികമായി അടച്ചു. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസുകൾ പരിഗണിക്കുന്ന സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് അടച്ചത്. മജിസ്ട്രേട്ടിനെയും മറ്റു ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ഇതുവരെ അറസ്റ്റ് ചെയ്ത 16 പ്രതികളെയും ഹാജരാക്കിയത് ഈ കോടതിയിലാണ്. എന്നാൽ പ്രതികളെ ഹാജരാക്കിയ സന്ദർഭങ്ങളിൽ ഈ ജീവനക്കാരി ജോലിയിലുണ്ടായിരുന്നില്ല.

ജീവനക്കാരിക്കു രോഗബാധയുണ്ടായത് ‌ബന്ധുവിൽ നിന്നാണെന്നും ഈ മാസം 7നു ശേഷം കോടതിയിൽ വന്നിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 7നു മുൻപ് ഇവർക്കൊപ്പം ജോലി ചെയ്തവരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയാൽ കോടതിയുടെ ചുമതല മറ്റൊരു മജിസ്ട്രേട്ടിനു കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു