കേരളം

ഓൺലൈൻ അധ്യയനദിനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ ക്ലാസ് രാവിലെ എട്ടരയ്ക്ക് പ്ലസ്ടുകാർക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾ ഇന്ന് വീട്ടിലിരുന്ന് പുതിയ അധ്യയനദിനങ്ങൾക്ക് തുടക്കമിടും. ഒന്നു മുതൽ പ്ലസ്ടു വരെയുളള വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുളള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനായി ക്ലാസുകളുടെ വിഷയം തിരിച്ചുളള ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഒരു സമയം ഒരു ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ലാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ഇന്നത്തെ ടൈംടേബിൾ അനുസരിച്ച് പ്ലസ്ടു പഠനത്തിന് രാവിലെ എട്ടര മുതൽ 10.30 വരെയുളള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിത ശാസ്ത്രം, 10ന് രസതന്ത്രം എന്നിങ്ങനെയാണ് വിഷയങ്ങളും സമയക്രമവും.

പത്താംക്ലാസ് പഠനം 11മണിക്കാണ് ആരംഭിക്കുന്നത്. ഭൗതികശാസ്ത്രമാണ് ആദ്യം. ഗണിതശാസ്ത്രം 11.30ന്, ജീവശാസ്ത്രം 12നും നടക്കും. പ്രൈമറി വിഭാഗത്തിൽ ഒന്നാം ക്ലാസിന് 10.30നാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഷയമാണ് പഠിപ്പിക്കുക. രണ്ടാം ക്ലാസ് 12.30നാണ്. പൊതുവിഷയം തന്നെയാണ് പഠിപ്പിക്കുക. മൂന്നാം ക്ലാസ് ഉച്ചയ്ക്ക് ഒരു മണിക്കാണ്. മലയാളമാണ് ആദ്യം ദിവസം. നാലാംക്ലാസിന് ഉച്ചയ്ക്ക് 1.30 ആണ് അനുവദിച്ചത്. ഇതനസരിച്ച് അരമണിക്കൂർ നീണ്ടുനിൽക്കുന്ന ക്ലാസിൽ ഇംഗ്ലീഷാണ് വിഷയം. അഞ്ച്, ആറ്, ഏഴ് ക്ലാസുകൾക്കായി മലയാളമാണ് ആദ്യ ദിവസത്തെ പഠനവിഷയം. യഥാക്രമം 2, 2.30, 3 എന്നിങ്ങനെയാണ് സമയക്രമം. എട്ടാംക്ലാസ് ഗണിതശാസ്ത്രം ക്ലാസ് വൈകുന്നേരം 3.30നാണ്. രസതന്ത്രം ക്ലാസുമുണ്ട്. ഇത് നാലുമണിക്കാണ്. ഒമ്പതാം ക്ലാസിൽ ഇംഗ്ലീഷും ഗണിതശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. വൈകുന്നേരം 4.30നാണ് ഇംഗ്ലീഷ്, അഞ്ചിന് ഗണിത ശാസ്ത്ര ക്ലാസ് നടക്കും.

10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. പന്ത്രണ്ടാം ക്ലാസിലുളള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുളള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേക്ഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.

കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്‍വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടിവിയിലും 642ാം നമ്പറിൽ ചാനൽ ലഭിക്കും. ഇതിനുപുറമെ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും.

വീട്ടിൽ ടിവിയോ സ്മാർട്ട് ഫോണോ ഇൻറർനെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്. ടി വിയോ സ്മാർട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി ടി എകളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് സർക്കാർ നിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ