കേരളം

വിവാഹ തീയതി നിശ്ചയിച്ച ദിവസം അപകടം; കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിവാഹ തീയതി നിശ്ചയിച്ച ദിവസം ഇരുചക്രവാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് കരുമാങ്കല്‍ കെ സി സജിയുടെ മകനും ബംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ എന്‍ജിനീയറുമായ സിന്‍സ് കെ സജി (29) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  മരിച്ചത്. 

കൊല്ലം സ്വദേശിനിയും കര്‍ണാടകയില്‍ എന്‍ജിനീയറുമായ യുവതിയുമായി സിന്‍സിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. തീയതി നിശ്ചയിച്ച് ഫോണില്‍ കാര്യം പറഞ്ഞ 5ന് വൈകീട്ട്  ചോഴിയക്കാടിനു സമീപമായിരുന്നു അപകടം. സിന്‍സ് സഞ്ചരിച്ച ഇരുചക്രവാഹനം നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.  ഗുരുതരമായി പരുക്കേറ്റ സിന്‍സിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 

6 വര്‍ഷമായി ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സിന്‍സ് ലോക്ക്ഡൗണിനു തൊട്ടു മുന്‍പാണ് നാട്ടിലെത്തിയത്. ജൂലൈ 12ന് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്