കേരളം

തോപ്പുംപടിയില്‍ 16കാരിയെ കഞ്ചാവും മദ്യവും നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തോപ്പുംപടി കൂട്ട ബലാത്സംഗക്കേസില്‍ നാല് പ്രതികള്‍ക്കും 20 വര്‍ഷം തടവ്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 വയസുള്ള പെണ്‍കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

2018 ഒക്ടോബര്‍ 13നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വിഷ്ണു എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിഷ്ണു പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് വിളിച്ചുവരുത്തി കഞ്ചാവും മദ്യവും നല്‍കുകയായിരുന്നു. പിന്നാലെ എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 

ഒന്നാം പ്രതി അരുണ്‍ സ്്റ്റാന്‍ലി, രണ്ടാം പ്രതി വിഷ്ണു, ക്രിസ്റ്റഫര്‍, ആന്റണി ജിനേഷ് എ്ന്നിവരെയാണ് എറണാകുളം പോക്‌സോ  കോടതി ശിക്ഷിച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്