കേരളം

തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആശുപത്രി ഐസിയുവിലാണ് ഇവർ. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. 

സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ജില്ലകൾ അടച്ചിടണമെന്ന ആവശ്യം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവൈലബിൾ കാബിനറ്റ് യോഗം നടക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ബെവ്കോ ഔട്‌ലെറ്റുകൾ അടക്കുന്നതു ഉൾപ്പടെയുള്ള കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കണോ എന്ന കാര്യത്തിൽ യോ​ഗത്തിൽ തീരുമാനമാകും. കാസർകോടും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്. 

സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസര്‍കോട് ലോക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. അതിനൊപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി