കേരളം

ശ്വാസം കിട്ടാതെ മകന്‍, കണ്ട്‌ നിന്ന അച്ഛന്‌ ഹൃദയാഘാതം; ഒരു മണിക്കൂറിനുള്ളില്‍ രണ്ട്‌ മരണം

സമകാലിക മലയാളം ഡെസ്ക്


മംഗളൂരു: ശ്വാസംമുട്ടല്‍ മൂലം മകന്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നത്‌ കണ്ട സമ്മര്‍ദത്തില്‍ പിതാവിന്‌ ഹൃദയാഘാതം. രണ്ട്‌ പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അച്ഛനും മകനും മരണത്തിന്‌ കീഴടങ്ങി. മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന മുന്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ എം മുകുന്ദന്‍(74), മകന്‍ പ്രസാദ്‌(34) എന്നിവരാണ്‌ മരിച്ചത്‌.

കണ്ണൂര്‍ ചക്കരക്കല്ല്‌ സ്വദേശിയാണ്‌ മുകുന്ദന്‍. തിങ്കളാഴ്‌ച പുലര്‍ച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെ മരണം. ശ്വാസംമുട്ടല്‍ കൂടിയതിനെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രിയോടെയാണ്‌ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

മകന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ട്‌ രക്തസമ്മര്‍ദം ഉയര്‍ന്നതോടെ മകനെ പ്രവേശിപ്പിച്ച്‌ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുകുന്ദനേയും ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ പ്രസാദും, രണ്ടരയോടെ മുകുന്ദനും മരണത്തിന്‌ കീഴടങ്ങി. മകന്‍ മരിച്ച വിവരം മുകുന്ദന്‍ അറിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്