കേരളം

ഭാര്യയും മക്കളും കോവിഡ് ബാധിതര്‍; അക്കാര്യം മറച്ചുവെച്ച് മൂന്ന് തവണ ആശുപത്രി സന്ദര്‍ശനം; ഇന്നലെ രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത ഇടപഴകിയത് മറച്ചുവെച്ചതിനാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും രോഗം പിടിപെട്ടിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനായും ഇദ്ദേഹം മൂന്ന് തവണ പോയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആശുപത്രി ജീവനക്കാരോടും ക്വാറന്റീനില്‍ പോകാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മെയ് മാസം നാലാം തിയതി മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. നിയമാനുസൃതമല്ലാതെ എത്തിയ ഈ ബന്ധുവിനെ കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കാതെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. മെയ് 11ന് ഇദ്ദേഹം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊതുപ്രവര്‍ത്തകനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചു. 

ഇദ്ദേഹത്തിന്റെ ഭാര്യ പൈവിളകെ പഞ്ചായത്ത് അംഗമാണ്. അതിനാല്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിനോടും ക്വാറന്റീനില്‍ പോകാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്