കേരളം

ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: ഇരണൂരിൽ ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. സദാനന്ദപുരം നിരപ്പുവിള വീട്ടിൽ കലേഷ് (37) ആണ് പിടിയിലായത്. ആർഎസ്എസ് ശാഖ നടത്തുന്നതിലുള്ള വിരോധം നിമിത്തം ഇരണൂർ നിരപ്പുവിള യമുന മന്ദിരത്തിൽ സുബിൻദേവ്, സുഹൃത്ത് സൂരജ് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. 

മുൻപും കൊലപാതക്കേസിൽ പ്രതിയായിട്ടുള്ള കലേഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മറ്റു പ്രതികളെല്ലാം നേരത്തേ അറസ്റ്റിലായിരുന്നു. 

പ്രതി സിപിഎം പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര എസ്ഐ രാജീവ്, എഎസ്ഐമാരായ അനിൽ കുമാർ, ഓമനക്കുട്ടൻ, സിപിഒമാരായ രതീഷ്, മഹേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ