കേരളം

ടവൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി; അതുമാത്രം പോര, വെട്ടിയ മുടി കൊണ്ടു പോകണമെന്ന് ബാർബർ ബ്യൂട്ടീഷ്യൻ സംഘടന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബാർബർ ഷോപ്പിലെത്തുന്നവർ തലമുടി വെട്ടിയ ശേഷം മുടി മാലിന്യങ്ങൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

തലമുടി വെട്ടൽ, ഷേവിങ് എന്നിവയ്ക്കായി വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരണം. നിർബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം ലഭിക്കില്ലെന്നും അവർ പറഞ്ഞു. 

വരുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതർക്കു സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ചകളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍