കേരളം

ലൈഫ് മിഷന്‍ കേസിലും ശിവശങ്കര്‍ പ്രതി; സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ജയിലില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കളളപ്പണം വെളുപ്പില്‍ കേസിന് പിന്നാലെ ലൈഫ് മിഷന്‍ ക്രമക്കേടിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം ശിവശങ്കറെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ശിവശങ്കറിന് പുറമേ സ്വപ്‌ന സുരേഷും സന്ദീപ് നായരും പി എസ് സരിത്തും പ്രതിപ്പട്ടികയിലുണ്ട്. 

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ വിജിലന്‍സ് യൂണിടാക് എംഡിയെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സാമ്പത്തിക ഇടപാടിലെ ശിവശങ്കറിന്റെ ഇടപെടല്‍ വിജിലന്‍സിന് ബോധ്യമായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് ജയിലില്‍ എത്തുന്നതിന് മുന്‍പാണ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ക്രമക്കേടില്‍ സ്വപ്്‌നയെ ആദ്യമായാണ് വിജിലന്‍സ് ചോദ്യം ചെയ്യാന്‍ പോകുന്നത്. ശിവശങ്കറെ കഴിഞ്ഞാഴ്ച ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറെ അറസ്റ്റ് ചെയ്തതോടെ, ഇത് മാറ്റിവെയ്ക്കുകയായിരുന്നു. നിലവില്‍ മറ്റു പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് വിജിലന്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍