കേരളം

ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു; ജയിലിലേക്ക് മാറ്റില്ല; ആശുപത്രിയില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹികുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹം ചികിത്സിയില്‍ തുടരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഹര്‍ജിയും ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിക്കും. 

ആശുപത്രിയില്‍ എത്തിയ ജഡ്ജി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ തന്നെയായിരിക്കും തുടരുക. 

പാലത്തിന്റെ പ്ലാനനുണ്ടാക്കിയവരില്‍ തുടങ്ങി മന്ത്രിവരെ നീളുന്ന എട്ടുപേരാണ് പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികള്‍.  കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാനും, എട്ടേകാല്‍ കോടി രൂപ പലിശയില്ലാതെ മുന്‍കൂര്‍ നല്‍കാനും ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചതായി ടി.ഒ.സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്