കേരളം

അബദ്ധത്തില്‍ കാല്‍ വഴുതി കനാലില്‍ വീണു, മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനാലില്‍ വീണ് മുത്തശ്ശിയും ഏഴ് മാസം മാത്രം പ്രായമായ പേരക്കുട്ടിയും മരിച്ചു. ചെക്കിണിപ്പാടം മധുസൂദനന്റെ ഭാര്യ ലളിത(52), പേരക്കുട്ടി ദക്ഷ എന്നിവരാണ് മരിച്ചത്. മലമ്പുഴ റോഡില്‍ ശാസ്താനഗറിന് സമീപമാണ് അപകടം. 

കനാലിന്റെ സമീപത്തുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ അപകടം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ മൂത്ത കുട്ടിക്കൊപ്പം പുറത്ത് പോയിരിക്കുകയായിരുന്നു. കനാലിന്റെ കടവിലെത്തിയപ്പോള്‍ മുത്തശ്ശി അബദ്ധത്തില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണതാവാം എന്നാണ് കരുതുന്നത്. 

ലളിത കനാലിലൂടെ ഒഴുകി പോവുന്നത് കണ്ട് നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് അഗ്നിരക്ഷാസേന കനാലിലൂടെ 5 കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കിട്ടുന്നതിനായി കനാലിന്റെ പല ഭാഗത്തും വല സ്ഥാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്