കേരളം

ഒരുക്കങ്ങൾ പൂർത്തിയായി ; തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ  തുറക്കും. വൈകിട്ട്‌ അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ  തുറക്കും. വെള്ളിയാഴ്‌ച പ്രത്യേക പൂജകളില്ല. 

ശനിയാഴ്‌ച പുലർച്ചെ അഞ്ചിനു നട തുറക്കും. ശനിയാഴ്‌ച മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭക്തർക്ക് പ്രവേശനം അനുവദിക്കും.  ദിവസം 250 പേർക്കാണ്‌ ദർശനം അനുവദിക്കുകയുള്ളൂ.  പമ്പാ സ്നാനം അനുവദിക്കില്ല. വിരി വെക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 

ശനിയാഴ്‌ച രാവിലെ 8ന്‌ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഒമ്പതു പേരാണ് ശബരിമല മേൽശാന്തിയുടെ അന്തിമ യോഗ്യതാ പട്ടികയിലുള്ളത്.  നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല–--മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. ഇരുവരും നവംബർ 15ന് ചുമതല ഏറ്റെടുക്കും. 

വൃശ്ചികം ഒന്നായ 16ന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാകും. തുലാമാസ പൂജ പൂർത്തിയാക്കി 21 ന് രാത്രി നടയടയ്ക്കും.  ഡിസംബർ 26ന്‌ മണ്ഡലപൂജയും ജനുവരി 14ന്‌ മകരവിളക്കും നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ