കേരളം

ജനതാദളുകള്‍ ലയിക്കണമെന്ന് മുഖ്യമന്ത്രി ; വാര്‍ത്തയല്ല, ഇവിടെ പറയുന്നതാണ് കാര്യമെന്ന് എന്‍സിപിയോട് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനതാദളുകള്‍ ലയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജനതാദള്‍(എസ്), എല്‍ ജെ ഡി എന്നീ രണ്ട് ജനതാദളുകള്‍ ലയിക്കുന്നത് സീറ്റുപ്രശ്‌നം ലഘൂകരിക്കുമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം എല്‍ ജെ ഡിയുടെ സീറ്റുപരിഗണനകളെ ബാധിക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

ജനതാദളിലെ രണ്ടു വിഭാഗങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് വരുന്നതോടെ പാല സീറ്റ് നല്‍കേണ്ടി വരുമോയെന്ന ആശങ്ക എന്‍സിപി യോഗത്തില്‍ ഉയര്‍ത്തി. ഉപാധികളൊന്നും ജോസ് കെ മാണി മുന്നോട്ടുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പത്രങ്ങളില്‍ ചില വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വാര്‍ത്തയല്ല ഇവിടെ പറയുന്നതാണ് കാര്യമെന്നായിരുന്നു പിണറായിയുടെ മറുപടി. 

സീറ്റുസംബന്ധിച്ച് കക്ഷിനേതാക്കള്‍ക്ക് പ്രശ്‌നമുള്ള സ്ഥിതിക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ് ഇതേകുറിച്ച് ചര്‍ച്ചനടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി പ്രകടനപത്രിക അവതരിപ്പിക്കണമെന്നായിരുന്നു യോഗത്തിലുയര്‍ന്ന മറ്റൊരഭിപ്രായം. ഇതിനായി 10 ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനറുടെ നേതൃത്വത്തില്‍ ഉപസമിതിക്ക് രൂപംനല്‍കി. ഉപസമിതിയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു