കേരളം

ഇന്ന് മുതൽ ഹൈടെക് വാഹന പരിശോധന, കോവിഡിന്റെ മറവിലെ നിയമലംഘനങ്ങൾ പിടിക്കാൻ പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിൻറെ വാഹനപരിശോധനയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത്.

കോവിഡിൻറെ പശ്ചാത്തലത്തിൽ രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകൾ ഇതിലൂടെ രജിസ്റ്റർ ചെയ്യുക.  ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്പോൾ പൊലീസ് പിടിച്ചാൽ പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കിൽ എടിഎം കാർഡ് നൽകി നേരിട്ട് പിഴ അടയ്ക്കാം. 
 
ഇ പോസ് യന്ത്രത്തിൽ വാഹനത്തിൻറെ നമ്പർ അടിച്ചുകൊടുത്താൽ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു  വാഹന ഉടമയിൽ നിന്നുമുണ്ടായ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തിൽ പൊലീസിന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം,തൃശൂർ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിൻറെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ