കേരളം

പൊലീസുകാരന്റെ കുടുംബവഴക്കു തീർക്കാൻ ഡിഐജിയുടെ ശ്രമം, ചേരിതിരിഞ്ഞ് അടിപിടി, ഓഫീസിലെ സാധനങ്ങൾ നശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; സഹപ്രവർത്തകന്റെ കുടുംബപ്രശ്നം തീർക്കാനുള്ള ജയിൽ ഡിഐജിയുടെ ശ്രമം അവസാനിച്ചത് അടിപിടിയിൽ. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ പട്ടിക്കാട് കല്ലിങ്കൽ ജോമോനും ഭാര്യ ജെസ്‌നയും തമ്മിലുള്ള വഴക്ക് പറഞ്ഞ തീർക്കാനാണ് ഡിഐജി ഓഫീസിലേക്ക് വിളിച്ചത്. ഇരുവരും കുടുംബാംഗങ്ങളുമായിട്ടാണു ചർച്ചയ്ക്കെത്തിയത്. 

എന്നാൽ പറഞ്ഞു തീർക്കാൻ വന്നവർ തമ്മിൽ അവസാനം ചേരിതിരിഞ്ഞ് തർക്കവും ഉന്തും തള്ളുമായി. സംഘർഷത്തിൽ ഡിഐജി ഓഫിസിലെ സാധനങ്ങൾ പലതും കേടായി.  ജയിൽ അധികൃതരുടെ പരാതിയെത്തുടർന്ന് ഓഫിസ് സാധനങ്ങൾ നശിപ്പിച്ചതിനെതിരെ  ദമ്പതികളെയും കുടുംബാംഗങ്ങളെയും പ്രതി ചേർത്ത്  വിയ്യൂർ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍

'കൂലി' തുടങ്ങുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി ലോകേഷ് കനകരാജ്

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു