കേരളം

പത്രം എടുക്കാന്‍ കട തുറന്നു ; 2000 രൂപ പിഴയിട്ട് പൊലീസ് ; അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി 80 കാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : പത്രം എടുക്കാന്‍ കട തുറന്ന 80കാരന് പിഴ ചുമത്തി പൊലീസ്. കൊല്ലം കടക്കല്‍ പൊലീസിനെതിരെ എണ്‍പതുകാരനായ ദേവരാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും  പരാതി നല്‍കി. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്നും ദേവരാജന്‍ പരാതിയില്‍ പറയുന്നു. 

സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ജൂലൈ 31 നാണ് സംഭവം. കടക്കല്‍ ജംക്ഷനിലെ പെയിന്റ് വ്യാപാരിയായ കെ എന്‍ ദേവരാജന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. രാവിലെ വീട്ടില്‍ നിന്നു ജംക്ഷനില്‍ എത്തി കട തുറന്നു ഷട്ടര്‍ പൊക്കിയ ശേഷം പത്രം എടുത്തു വീട്ടില്‍ കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. 

പേരും മേല്‍ വിലാസവും ചോദിച്ച ശേഷം സ്‌റ്റേഷനില്‍ ചെല്ലാന്‍ പൊലീസ് ആവശ്യപ്പെട്ടു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ടായിരം രൂപ പെറ്റി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ പെറ്റി 500 രൂപയാക്കി കുറച്ചു. 

പരാതിക്കാരൻ ദേവരാജനും, 500 രൂപ പിഴയുടെ രസീതും

പത്രം എടുക്കാനാണ് കടയില്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ പത്രം വീട്ടില്‍ വരുത്തണമെന്നും എണ്‍പതുവയസിന്റെ പക്വതയില്ലെന്നും പറഞ്ഞ് സിഐ ആക്ഷേപിച്ചതായും ദേവരാജന്‍ പറയുന്നു.  മുഖ്യമന്ത്രിക്കും ഡിജിപിക്കും പുറമേ, പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്കും ദേവരാജന്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്