കേരളം

ബൈക്ക് അഭ്യാസികളെ 'ഒതുക്കാന്‍' മോട്ടോര്‍ വാഹനവകുപ്പ്; ഓപ്പറേഷന്‍ റാഷില്‍ കുടുങ്ങിയത് 1660 പേര്‍, 143 പേരുടെ ലൈസന്‍സ് റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബൈക്കില്‍ അഭ്യാസം കാണിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ റാഷില്‍ കുടുങ്ങിയത് 1660 പേര്‍. 143 പേരുടെ ലൈസന്‍സും റദ്ദ് ചെയ്തു. കര്‍ശന നടപടി തുടരാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. 

ഓപ്പറേഷന്‍ റാഷ് എന്ന പേരില്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13,405 കേസുകളാണ്. ഇതില്‍ 1660 കേസുകള്‍ അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിനുള്ളതാണ്. ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി.

ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങള്‍ കണ്ടത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു