കേരളം

ദൃശ്യ കൊലക്കേസ്: 80 തൊണ്ടിമുതലുകളും 81 സാക്ഷികളും, 518 പേജുള്ള കുറ്റപത്രം സമർപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദൃശ്യ കൊലക്കേസിൽ 518 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജൂൺ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ (21) പ്രതിയായ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. കൃത്യം ന‌ടന്ന് 57–ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.

കേസിൽ 81 സാക്ഷികളെ പൊലീസ് ചോദ്യം ചെയ്‌തു. 80 തൊണ്ടിമുതലുകളും അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. വിനീഷ് നിലവിൽ റിമാൻഡിലാണ്. 

ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽബി മൂന്നാം വർഷ വിദ്യാർഥിനിയായ ദൃശ്യയെ വീട്ടിലെ കിടപ്പുമുറിയിൽ കയറിയാണ് വിനീഷ് കുത്തിക്കൊന്നത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടെ ദൃശ്യയുടെ സഹോദരിക്കും പരുക്കേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്