കൊച്ചി: സർക്കാർ സൗജന്യമായി നൽകിയ ഓണക്കിറ്റുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് ആദ്ദേഹം ആരോപിച്ചു.
തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ പറഞ്ഞു. കോവിഡി ചികിൽസക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സർക്കാർ ആശുപത്രികളിൽ എ പി എൽ വിഭാഗത്തിൽ പെട്ടവർക്ക് കോവിഡ് ചികിൽസയും കോവിഡാനന്തര ചികിൽസയ്ക്കും ഇനി പണം നൽകണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ