കേരളം

ഓണാവധിയെ തുടര്‍ന്ന് വാക്‌സിനേഷന്‍, കോവിഡ് പരിശോധനകളില്‍ വന്‍ ഇടിവ്; ടെസ്റ്റുകള്‍ കുത്തനെ കൂട്ടണമെന്ന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ ‌ സംസ്ഥാനത്തെ കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കുറവ്. പരിശോധന ഒരു ലക്ഷത്തിൽ താഴ്ന്നതോടെ ടിപിആർ മുകളിലേക്കായി. 

തിരുവോണ ദിവസമായ ശനിയാഴ്ച 30,000ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. ‌ഓ​ഗസ്റ്റ് മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. ഓരോ ദിവസം പിന്നിടുമ്പോഴും പരിശോധനകളുടെ എണ്ണം കുറഞ്ഞു വന്നു. തിരുവോണ ദിവസത്തിലേക്ക് എത്തിയപ്പോൾ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ഇതോടെ ടിപിആർ 17.73 ആയി ഉയർന്നു.

ഓണാഘോഷത്തെ തുടർന്നുണ്ടായ കോവിഡ് വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും കേസുകൾ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടണം എന്ന നിർദേശമാണ് ഉയരുന്നത്. വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. 

ഈ മാസം 13ന് അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ