കേരളം

മരംമുറി : പൊലീസിന് വിവരം നല്‍കിയ യുവാവിനെ കൊന്ന് കനാലില്‍ തള്ളി ; ഒരാള്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ കനാലില്‍ കണ്ടെത്തിയ മൃതദേഹം മരം മോഷണത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ എറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. 

യുവാവിനെ കൊലപ്പെടുത്തിയത് തേക്ക് മോഷണക്കേസിലെ പ്രതികളാണെന്ന് പൊലീസ് സൂചിപ്പിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കനാലില്‍ തള്ളുകയായിരുന്നു.

അബ്ദുള്‍ ഷുക്കൂര്‍, റിയാസ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ ഒരാള്‍ കസ്റ്റഡിയിലുള്ളതായും പൊലീസ് സൂചിപ്പിച്ചു. ഓഗസ്റ്റ് 19 നാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് പൊതുവാച്ചേരി കനാലില്‍ നിന്നും യുവാവിന്റെ മൃതദേഹം ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍