കേരളം

പണം തട്ടിയെന്ന് പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതി; സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; തട്ടിപ്പു കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയെ  ക്രൈംബ്രാഞ്ച് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് താരത്തെ ചോദ്യം ചെയ്തത്. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നാണ് പരാതി.

പെരുമ്പാവൂര്‍ സേദേശി ഷിയാസ് ആണ് സണ്ണി ലിയോണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്. 12 തവണകളായി 29 ലക്ഷം രൂപയാണ് വാങ്ങിയത്. എന്നാല്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. 

നെയ്യാറ്റിന്‍കരയിലെ പൂവാറില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് താരത്തെ ചോദ്യം ചെയ്തത്. പണം വാങ്ങിയെന്ന് താരം സമ്മതിച്ചിട്ടുണ്ട്. സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും താരം വ്യക്തമാക്കിയതായാണ് വിവരം. ഇപ്പോള്‍ കുടുംബസമേതം കേരളത്തിലാണ് സണ്ണി ലിയോണി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്