കേരളം

ആശുപത്രിയിലേക്ക് പോകും വഴി ’108’ ആംബുലൻസിൽ യുവതികൾക്ക് സുഖ പ്രസവം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖ പ്രസവം. പത്തനംതിട്ടയിലും തൃശൂരിലും ‘കനിവ് 108’ ആംബുലൻസിലാണ് യുവതികൾ പ്രസവിച്ചത്. പത്തനംതിട്ട തിരുവല്ല കോയിപ്രം താവളത്തിൽ റോയ്സിന്റെ ഭാര്യ മേഘ (24) പെൺകുഞ്ഞിനും തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി (32) ആൺകുഞ്ഞിനും ജന്മം നൽകി.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ച പുലർച്ചെയാണ് മേഘയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഉടൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. തുടർന്ന് കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം പുലർച്ചെ 5.30ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ ടിഡി രാജീവ്, പൈലറ്റ് പി അരുൺ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്തേക്ക് യാത്ര തിരിച്ചു. 

യാത്രാമധ്യേ ചങ്ങനാശേരി മന്ദിരം കവല ഭാഗത്ത് വച്ച് 6.08ന് മേഘ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 

രാവിലെ 7.30നാണ് തൃശൂർ അതിരപ്പിള്ളി ആനക്കയം മുക്കുംപുഴ കോളനിയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് പൈലറ്റ് വിനീഷ് വിജയൻ, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ സിജി ജോസ് എന്നിവർ സ്ഥലത്തെത്തി മിനിക്കുട്ടിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കു പുറപ്പെട്ടു.

8.45ന് പുളിയലപാറ എത്തിയപ്പോൾ മിനിക്കുട്ടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുബീഷ്–മിനിക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്