കേരളം

കേരളത്തിൽ കോവിഡ് ആന്റിബോഡി സാന്നിധ്യമുള്ളത് 45 ശതമാനം പേരിൽ മാത്രം: ഐസിഎംആർ സിറോ സർവേ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ 45% പേരിൽ മാത്രമേ കോവിഡ് ആന്റിബോഡി സാന്നിധ്യം ഉള്ളെന്ന് ഐസിഎംആർ സിറോ സർവേ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ദേശീയതലത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ദേശീയതലത്തിലെ ആന്റിബോഡി സാന്നിധ്യം 67.6% ആണ്. 

രാജ്യത്തെ കോവിഡ് രണ്ടാം തരംഗം കുറയാന്‍ തുടങ്ങിയതിന് പിന്നാലെ ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സര്‍വെ നടത്തിയത്. ആറ് വയസിനും 17 വയസിനും ഇടയിലുള്ള കുട്ടികളെയടക്കം ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ് രാജ്യത്തിലെ പകുതിയിലധികം ആളുകളില്‍ ആന്റീബോഡി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്.

വാക്സിനേഷനിൽ നിലവിലെ കണക്കുകളനുസരിച്ച് കേരളം ദേശീയ ശരാശരിയിലും മുന്നിലാണ്. ഒരു ഡോസ് വാക്സിൻ ലഭിച്ചവർ ദേശീയതലത്തിൽ 24.7 % ആണെങ്കിൽ കേരളത്തിൽ ഇത് 32 ശതമാനത്തിനു മുകളിലെത്തി. രണ്ട് ഡോസും ലഭിച്ചവർ ദേശീയതലത്തിൽ 6.5 %വും കേരളത്തിൽ 14 %വുമാണ്. 

അതേസമയം കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും രണ്ടോ മൂന്നോ മാസത്തിനകം 70 ലക്ഷം പേർക്കു കൂടി വാക്സിൻ നൽകിയാൽ സാമൂഹിക പ്രതിരോധം കൈവരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ