കേരളം

കോവിഡ് വ്യാപനത്തിന് കാരണം പെരുന്നാള്‍ ഇളവ് ; സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണത്തില്‍ കേരളം സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് ബിജെപി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച ഉണ്ടായി. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി പെരുന്നാളിന് ഇളവു നല്‍കി സര്‍ക്കാര്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തുകയായിരുന്നു എന്നും ബിജെപി വക്താവ് സാംപിത് പത്ര അഭിപ്രായപ്പെട്ടു. 

രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. ഈദ് ആഘോഷത്തിന് നല്‍കിയ ഇളവുകളാണ് ഇതിന് കാരണം. എന്നാല്‍ കുംഭമേളയ്‌ക്കോ കന്‍വാര്‍ യാത്രയ്‌ക്കോ ചുറ്റുമാകും ആഖ്യാനങ്ങള്‍ എല്ലായ്‌പ്പോഴും നിര്‍മ്മിക്കപ്പെടുക. ഇതാണോ കേരള മോഡല്‍ എന്നും സാംപിത് പത്ര ചോദിച്ചു. 

കേരളത്തിലെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആശങ്കപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോവിഡ് വ്യാപനം തടയുന്നതില്‍ പരാജയമാണ്. കേരള ഭരണം മലയാളികള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നും കേന്ദ്രമന്ത്രി ട്വീറ്റില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി