കേരളം

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം എല്‍ഡിഎഫ് ആണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. പിണറായിക്കു തുടര്‍ ഭരണം കിട്ടിയത് കിറ്റ് കൊടുത്തതു കൊണ്ടു മാത്രമല്ല, കാശ് വാരിയെറിഞ്ഞിട്ടാണെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍
പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അബ്ദുല്ലക്കുട്ടിയുടെ ആരോപണം.

അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റേതെന്നു കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല.
കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും
കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് എല്‍ഡിഎഫ് ആണ്.

ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് 
തളര്‍ത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.
കേരളത്തിലെ ആദിവാസി നേതാവായ സി കെ ജാനുവിനെ  വേട്ടയാടുന്നത് അധസ്ഥിത ജനത പൊറുക്കില്ല. പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരുമെന്നും കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ