കേരളം

20കാരിയെ വീട്ടിലേക്ക് വലിച്ചിഴച്ചു;  ബലാത്സംഗം മൊബൈലില്‍ പകര്‍ത്തി; പിന്നാലെ നിരന്തരപീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 20കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. മഹോബ ജില്ലയിലാണ് സംഭവം.ബുധനാഴ്ചയാണ് യുവതി പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഗാന്ധിനഗര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഒക്ടോബര്‍ എട്ടിന് നഗരത്തിലെത്തിയ യുവതിയെ മൂന്ന്  പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോയശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന വീഡിയോ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് നിരവധി തവണ പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. 

യുവതിയില്‍ നിന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും മൂന്നംഗസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്