കേരളം

മുറി പുറത്തുനിന്നും പൂട്ടിയ നിലയില്‍, മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകള്‍ ; ഒറ്റയ്ക്ക് താമസിച്ചിരുന്ന ആള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ : ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്ലാര്‍ കുരിശുപാറയില്‍ താമസിച്ചിരുന്ന അറയ്ക്കല്‍ ഗോപി എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം കണ്ടെത്തിയ മുറി പുറത്തു നിന്നും പൂട്ടിയ നിലയിലുമായിരുന്നു. 

ഗോപിയുടെ മുഖത്തും, കഴുത്തിലും, ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിത കൊലപാതകം ആണെന്നാണ് പൊലീസിന്റെ നിഗമനം. 12 വര്‍ഷം മുന്‍പ് ഭാര്യ മരിച്ച ഗോപി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. 

ശനിയാഴ്ച വൈകിട്ട് കുരിശുപാറ ജംക്ഷനില്‍ എത്തിയ ഗോപി തിരികെ വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. 8 മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകള്‍ ഗോപിയെ വിളിച്ചു. ഈ സമയം ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞതായി മകള്‍ പൊലീസിനു മൊഴി നല്‍കി.

ദിവസവും രാവിലെ 8 മണിയോടെ ചായ കുടിക്കാന്‍ കുരിശുപാറയില്‍ എത്താറുള്ള ഗോപിയെ കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തുമ്പോള്‍ മുന്‍ വശത്തെ കതക് പൂട്ടിയ നിലയിലായിരുന്നു. പിന്‍വാതില്‍ തുറന്നു കിടക്കുന്നതും കണ്ടു. തുടര്‍ന്നാണ് പുറത്തുനിന്നു പൂട്ടിയ മുറിക്കുള്ളിലെ കട്ടിലില്‍ ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്