കേരളം

വസ്തുത ചോദിക്കുമ്പോള്‍ അമിത് ഷായുടെ തടിയെക്കുറിച്ച് പറയുന്നു; പിണറായിക്കെതിരെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരായി മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അമിത് ഷാ കഴിഞ്ഞദിവസം മുഖ്യമന്ത്രിയോട് ചോദിച്ച ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. അതിനുപകരം പതിവുപോലെ ചോദ്യം ഉന്നയിക്കുന്ന ആളുകളെ ആക്ഷേപിക്കാനാണ് ശ്രമിക്കുന്നത് എന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ന്നിട്ടുള്ള ഇാ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കാത്തത് അദ്ദേഹത്തിന് ഇക്കാര്യത്തിലുള്ള പങ്കാളിത്തം പുറത്താകുമോ എന്ന ഭയം കാരണമാണ്. 

സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയ വ്യക്തികക്ക് താങ്കളുടെ ഓഫീസില്‍ എങ്ങനെയാണ് അധികാരം കിട്ടിയത്, സര്‍ക്കാര്‍ ശമ്പളം കൊടുത്ത് എങ്ങനെയാണ് കള്ളക്കടത്തുകാരിയെ താങ്കള്‍ നിയമിച്ചത്, തുടങ്ങിയ ഒന്‍പത് ചോദ്യങ്ങളാണ് അമിത് ഷ മുഖ്യമന്ത്രിയോട് ചോദിച്ചത്. ഇതിനൊന്നും ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഇന്ന് ചോദിച്ചിരിക്കുന്നത് കടത്തിയ സ്വര്‍ണം ആര്‍ക്കുകിട്ടിയെന്ന് അമിത് ഷാ പറയണം എന്നാണ്. കടത്തിയ സ്വര്‍ണം ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. വസ്തുതകള്‍ പറയാതെ അമിത് ഷായുടെ തടിയെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയത് എന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ് ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്