കേരളം

മുഖ്യമന്ത്രിക്ക് അരക്കോടിയിലേറെ രൂപയുടെ സ്വത്ത്, ഭാര്യയ്ക്ക് മൂന്നേകാൽ ലക്ഷത്തിന്റെ സ്വർണം; ആകെ ആസ്തി 86.95 ലക്ഷം രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്ത്. ധർമടം നിയമസഭാ മണ്ഡലത്തിലേക്ക് സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ഇരുവർക്കുമായി ആകെയുള്ള ആസ്തി 86.95 ലക്ഷം രൂപയുടെ ഭൂസ്വത്താണ്. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്.

ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 2.04 ലക്ഷം രൂപയും ഭാര്യയ്ക്ക് 26.76 ലക്ഷം രൂപയുമുണ്ട്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യക്ക് രണ്ട് ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. പിണറായിയുടെ കൈവശം പണമായി 10,000രൂപയും ഭാര്യയുടെ കൈവശം 2000രൂപയുമാണുള്ളത്. 3,30,000രൂപയുടെ സ്വർണമാണ് ഭാര്യയ്ക്കുള്ളത്. ഇരുവർക്കും സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റു ബാധ്യതകളോ ഇല്ല. 

സുപ്രീം കോടതിയിലുള്ള ലാവ്ലിൻ കേസ് അടക്കം മൂന്ന് കേസുകൾ മുഖ്യമന്ത്രിക്കെതിരെയുണ്ട്. പിണറായി വിജയൻ ടി നന്ദകുമാറിനെതിരെ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അനുബന്ധ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം