കേരളം

പാലാ നഗരസഭയില്‍ കയ്യാങ്കളി; സിപിഎം - കേരളാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍  ഏറ്റുമുട്ടി. സ്റ്റാന്റിങ് കൗണ്‍സില്‍ കൂടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ നഗരസഭ ഇടതുമുന്നണി ഭരിക്കുന്നത്. കേരളാ കോണ്‍ഗ്രസും ഇടതുമുന്നണിയും ഒരുമിച്ചാണ് ഭരിക്കുന്നതെങ്കിലും പലകാര്യങ്ങളിലും അഭിപ്രായഭിന്നത ശക്തമായിരുന്നു. ഇന്ന നഗരസഭാ കൗണ്‍സില്‍ ചേര്‍ന്നതോടെ അതിന്റെ നിയമപ്രശ്‌നം സിപിഎം കൗണ്‍സിലര്‍ ബിനുപുള്ളിക്കകണ്ടം ഉന്നയിച്ചു. എന്നാല്‍ അതിനെ കേരളാ കോണ്‍ഗ്രസ് അംഗം ബൈജു കൊല്ലപ്പറമ്പില്‍ എതിര്‍ത്തു. ഇതോടെ രണ്ടുപേര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലായില്‍ സിപിഎം - കേരളാ കോണ്‍ഗ്രസ് ഭിന്നത ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നു.
രണ്ട് വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്