കേരളം

ബത്തേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണം മൂന്നായി; ചികിത്സയിലിരിക്കേ 13കാരനും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ബത്തേരി: ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരണം മൂന്നായി. ജലീല്‍- സുല്‍ഫിത്ത് ദമ്പതികളുടെ മകന്‍ ഫെബിന്‍ ഫിറോസും (13) ചികിത്സയിലിരിക്കേ മരിച്ചു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ മറ്റു രണ്ടു കുട്ടികള്‍ കഴിഞ്ഞമാസം മരിച്ചിരുന്നു.

ഫെബിന്‍ ഫിറോസ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍  22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒന്നിന് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്ഫോടനമുണ്ടായത്. കുട്ടികള്‍ കളിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. സ്‌ഫോടനത്തില്‍ പ്രദേശവാസികളായ മൂന്ന് കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

സ്‌ഫോടനം നടന്ന് നാലാം ദിവസം ചികിത്സയ്ക്കിടെയാണ് മുരളി (16), അജ്മല്‍ (14) എന്നി കുട്ടികള്‍ മരിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലിരിക്കേ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്. 

സ്‌ഫോടനം നടന്ന കെട്ടിടം മുന്‍പ് പടക്കനിര്‍മ്മാണ ശാലയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു