കേരളം

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാവും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. 

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് സതീശനെ നേതാവാക്കാനാനുള്ള തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളെ അറിയിച്ചു. 

ഇരുപത്തിയൊന്നംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 12 പേര്‍ സതീശനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഭൂരിപക്ഷം മാനിച്ച് സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ അപ്രതീക്ഷിതമായി സതീശനെതിരെ ഉമ്മന്‍ ചാണ്ടി രംഗത്തുവന്നതോടെ പ്രഖ്യാപനം നീട്ടി. രമേശിനെ തന്നെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തണമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തിയാല്‍ കെപിസിസി നേതൃത്വം താന്‍ ഏറ്റെടുക്കാമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നുമുള്ള നിര്‍ദേശം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചെന്നാണ് സൂചന. എ്ന്നാല്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് നേതൃത്വം വഴങ്ങുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം