കേരളം

ശബരിമലയില്‍ ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ ഹൈക്കോടതി അനുമതി; ചെലവ് വഹിക്കുന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്ലി പാലം നിര്‍മ്മിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതേസമയം, ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണച്ചെലവ് ആര് വഹിക്കും എന്നതിനെച്ചൊല്ലിയുള്ള സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് തര്‍ക്കം പരിഹരിച്ചിട്ടില്ല. 

നിര്‍മ്മാണച്ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ പാലത്തിന്റെ മേല്‍നോട്ട ചുമതല ജലവിഭവ വകുപ്പിന് ആണെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരാണ് ചെലവ് വഹിക്കേണ്ടത് എന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുത്തു. 

ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. മണ്ഡലകാലത്തിന് മുന്‍പ് ഞുണങ്ങാറില്‍ പാലം നിര്‍മ്മിച്ചില്ലെങ്കില്‍ ശബരിമലയിലെ മാലിന്യനീക്കം തടസ്സപ്പെടും. ഈ സാഹചര്യത്തിലാണ് കോടതി അടിയന്തര സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. 2018 ലെ പ്രളയത്തിലാണ് ഞുണങ്ങാര്‍ പാലം തകര്‍ന്നത്. ഇതിന് പകരം ജലവിഭവ വകുപ്പ് നിര്‍മ്മിച്ച താത്ക്കാലിക റോഡ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്