കേരളം

കുളിപ്പിക്കാന്‍ നിര്‍ത്തിയ കുട്ടി കനാലില്‍ കാല്‍വഴുതി വീണു; മൂന്ന് വയസ്സുകാരനായി തെരച്ചില്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ടു മൂന്നു വയസ്സുകാരനെ കാണാതായി. ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. 
പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കുളിപ്പിക്കാനായി വീടിന് വെളിയില്‍ നിര്‍ത്തിയിരുന്ന സമയത്താണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ ചുറ്റുപാടും നോക്കുമ്പോള്‍ വീടിന് മുന്‍വശമുള്ള കനാലില്‍ കുട്ടി കാല്‍വഴുതി വീഴുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ അമ്മയും കനാലിലേക്ക് എടുത്തുചാടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കനത്തമഴയില്‍ കനാലില്‍ കുത്തിയൊലിച്ചാണ് വെള്ളം ഒഴുകുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കനാല്‍ കടന്നുപോകുന്ന സമീപ പ്രദേശങ്ങളിലടക്കമാണ് തെരച്ചില്‍ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!