കേരളം

ബൈക്കിന്റെ ചാവി ഊരിയെടുത്തത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂര മര്‍ദ്ദനം; പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം, മൊഴി പോലും രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം. മര്‍ദനമേറ്റ യുവാവിന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് മംഗലപുരം പൊലീസ് പ്രതിയെ വിട്ടയച്ചത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

കണിയാപുരം പുത്തന്‍തോപ്പ് സ്വദേശി എച്ച് അനസിനാണ് മര്‍ദനമേറ്റത്. ബൈക്കില്‍ കണിയാപുരം വഴി യാത്ര ചെയ്ത അനസിനെയും സുഹൃത്തിനെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. 

മദ്യപിച്ച് റോഡില്‍ നിന്ന ഫൈസലും സംഘവും അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. ശേഷം താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇത് അനസ് ചോദ്യം ചെയ്തു. പിന്നാലെ യുവാവിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അനസിന്റെ മുഖത്തും മറ്റും മുറിവേറ്റ വലിയ പാടുകളുണ്ട്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് മംഗലപുരം പൊലീസും കഠിനംകുളം പൊലീസും തിരികെ അയച്ചെന്നും അനസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്