കേരളം

ഈ വര്‍ഷം പെയ്തത് പ്രളയകാലത്തേക്കാള്‍ കൂടുതല്‍; 60 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷം കാലവര്‍ഷമായും തുലാവര്‍ഷമായും ഇതുവരെ പെയ്തത് റെക്കോര്‍ഡ് മഴ. 60 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  ഈ വര്‍ഷം ഇന്നലെ വരെ 3523.3 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 2007 ലെ 3521 മി.മീ, പ്രളയമുണ്ടായ 2018 ലെ 3519 മിമീ എന്നിവയാണ് ഇത്തവണ മറി കടന്നത്. 1961 ലെ 4257 മി മീ മഴയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 

ഈ വര്‍ഷം 11 മാസങ്ങളില്‍ ഏഴിലും കേരളത്തില്‍ പെയ്തത് ശരാശരിയിലും കൂടുതല്‍ മഴയാണ്. ജനുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് അധികമഴ ലഭിച്ചത്. ശൈത്യകാലത്തും വേനല്‍ക്കാലത്തും തുലാവര്‍ഷക്കാലത്തും കനത്ത മഴ ലഭിച്ചു. അതേസമയം, ഇടവപ്പാതിക്കാലമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ ശരാശരിയിലും കുറവായിരുന്നു. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത.്  ശരാശരി 303 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഒക്ടോബറില്‍ 590 മിമീ മഴയാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്